വെള്ളിലംകാടും കരിഞ്ഞു- ഇണ
പുള്ളിമാന്‍ രണ്ടും പിരിഞ്ഞു
വേദനയാലതു കണ്ടു- പാവം
വേഴാംബല്‍ പോലും കരഞ്ഞു. (വെള്ളിലംകാടും )
കരിങ്കുയിലുകള്‍ കവിത മൂളുംബോള്‍
കരളുരുകുന്നൂ -
കവിള്‍ നനയുന്നൂ.
വെറുതെ വേണുവൂതി വന്നൂ
വേര്‍പെടാന്‍ മാത്രമെന്‍ മാരന്‍. (വെള്ളിലംകാടും )
ഇനിയൊരിക്കലും ഇനിയൊരിക്കലും
ഇണക്കുരുവീ നീ വരില്ല പാടുവാന്‍.
പിരിഞ്ഞു പോയാലോര്‍ക്കുമോ നീ
കഴിഞ്ഞു പോയ ദിനങ്ങള്‍ ? (വെള്ളിലംകാടും )