വഴിയമ്പലത്തിലൊരന്ത:പ്പുരം
വരളുന്ന വേനലിൽ പുഷ്പവർഷം
കഥയറിയാതെ ഞാൻ നിന്നുപോയി
കനിവിന്റെ തേരെന്നെ കൊണ്ടുപോയി
(വഴിയമ്പലത്തിലൊരന്ത:പ്പുരം)
സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ
സ്വർഗകവാടത്തിലെന്തു ചൊല്ലും
എന്തു ചൊല്ലും നിനക്കെന്തു നൽകും
എങ്ങനെയെങ്ങനെ സൽക്കരിക്കും
(വഴിയമ്പലത്തിലൊരന്ത:പ്പുരം)
മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ
മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും
എന്റെ മൌനം പ്രേമകാവ്യമാക്കാം
എന്നിലെയെന്നെ സമ്മാനിക്കാം
(വഴിയമ്പലത്തിലൊരന്ത:പ്പുരം)