തിരുവുള്ളക്കാവിലിന്നു തിരുവാതിര പൊടിപൂരം
അരിമുല്ലകൾപൂക്കും കാലം ഭഗവതിക്കു തിരുനാള്
ഭഗവതിക്ക് തിരുനാള് ഭഗവതിക്ക് തിരുനാള്
വെളുക്കാനേഴര രാവുള്ളപ്പോൾ
വെള്ളാമ്പൽ കടവിലിറങ്ങി
നീരാട്ടും തുടികുളിയും
കളമൊഴിമാരുടെ കളിചിരിയും
(തിരുവുള്ളക്കാവിലിന്ന്)
പൂക്കൈതപ്പൂമുടിയിൽ ചൂടി
കണ്ണാന്തളി ചെവിയിൽ തിരുകി
വാലിട്ടു കണ്ണെഴുതി
വരമഞ്ഞൾക്കുറി ചാർത്തീടാം
(തിരുവുള്ളക്കാവിലിന്ന്)
പിച്ചിപ്പൂമലർബാണവുമായി
തെന്നാലിപ്പൂവമ്പന്മാർ
കണ്മുനയാൽ എറിയുന്നു
മലർമിഴിമാരാം സഖിമാരേ
(തിരുവുള്ളക്കാവിലിന്ന്)