ചിത്തിരപ്പന്തലിട്ട്..
ചിത്തിരപ്പന്തലിട്ട്.. മുത്തുമണിക്കുടപിടിച്ച്
തത്തമ്മപ്പെണ്ണെ നിന്റെ താലിപ്പീലികല്യാണം
ഷെഹനായ് മേളമോടെ മണിവർണ്ണത്തേരിതാ..
വരവായ്….. ആ…….
പുത്തരിത്താലമെട് പുഞ്ചിരിക്കോലമിട്
പുതുപ്പെണ്ണ് മാലയിട്…..
നന്നന്നാ…. നനനന… നന്നന്നാ….
നനനന നന്നന്നാ….
നനനന നന്നന്നാ….
സജനി.. തനുമത് സരിസ
തുമേരെ മനമേ ബഹതി രഹ്‌നാ
തിരകളിൽ നുരയിടും മതിയുടെ കുളിരേ
സിരകളിൽ പടരുമാശ്രുതിലയമെവിടെ
മഞ്ചാടിച്ചുണ്ടിലായ് മധുമാസച്ചെണ്ടിലായ്
മുത്തോലക്കിളിമുത്തേനിന്നുടെ മുന്തിരിത്തോട്ടം… (പുത്തരിത്താലമെട്)
രജനി.. സമയഹു ജീവൻ..
തൂമധു ശശിപൻ.. ശോഭിത് രഹ്‌നാ
നിറയുമീ നിറകുടം നിശയുടെ സുകൃതം ആ….
ഒരുപണം താലിയിൽ തരളിതഹൃദയം
പുഴയോരക്കാവിലായ് മഴമേഘത്തേരിലായ്
കണ്ണും കണ്ണും കൊണ്ടാടുന്നൊരു കാവടിയാട്ടം (ചിത്തിരപ്പന്തലിട്ട്)