ചിത്രമണിമണ്ഡപത്തില്‍
ചിത്തമേന്ന മന്ദിരത്തില്‍
കല്പനാശിലയില്‍ നിന്റെ
ശില്പം ഞാന്‍ കൊത്തിവെച്ചു
ചിത്രരത്നദീപികയില്‍
സപ്തവര്‍ണ്ണ ശോഭകളില്‍
കല്പനാശിലയനങ്ങി
കണ്ടവര്‍ വീര്‍പ്പടക്കി
കണ്ടു കണ്ടുമോഹം കൊണ്ടു
കാത്തുനിന്ന തീര്‍ഥാടകര്‍
തീരാത്ത ദാഹവുമായി
തീരത്തു താമസമായി
ദുഃഖവര്‍ഷരാത്രി വന്നു
ദുസ്സഹമാം വേനല്‍ വന്നൂ
കല്പനശിലതകര്‍ന്നൂ
ശില്‍പ്പിതന്‍ കരള്‍ തകര്‍ന്നൂ