പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി
പാതിയായ പൊന്നമ്പിളി
റൂഹിന്റെ ദാഹത്തിൽ
അകഥ ചൊല്ലും മിഴിയാൽ നീ
കൊല്ലരുതേ
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി
പിന്നെയെന്തിനീ ഒളിച്ചുകളികൾ
തനുവാകെ പൊന്നാണല്ലോ
താരമ്പൻ കളിവീടല്ലോ
പൂമണിമാരൻ വരുമല്ലോ
പുന്നാരക്കാരൻ
മോഹം പൂത്തു നിൽക്കുവതു
നിന്റെയോർമ്മകളിലാണെങ്കിലും
സുറുമയിൽ മുങ്ങുമാ നീല
ക്കണ്ണുകൾക്കുള്ളിലീ
കള്ളക്കോപം ചൂടുന്നോമന
തീരാത്ത മുഹബ്ബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
അധരത്തിൽ തേനാണല്ലോ
അടിമുടി പനിനീരാണല്ലോ
മണിയറ മലർ മഞ്ചം വിരി ചൂടി
നിൻ മേനി തേടി
താളം പൂവിടർത്തു മടിയിൽ വെച്ചു
പന്തലിൽ വന്നെത്തുമോ
സ്വർണ്ണമാൻ പേട പോൽ വന്നെൻ
കൈ പിടിച്ചോമനേ
എന്നെ സ്വർഗ്ഗം കാണിച്ചീടുമോ
തീരാത്ത മുഹബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
(പൂന്തട്ടം...)