പൊന്നിലഞ്ഞി ചോട്ടില്‍ വെച്ചൊരു
കിന്നരനേ കണ്ടൂ
കണ്ടിരിക്കേ കണ്മുനകള്‍
കരളില്‍ വന്നു കൊണ്ടൂ
കരളില്‍ വന്നു കൊണ്ടൂ
താമരപ്പൂത്താമ്പാളവുമായ്
പുലരിവരും നേരം
പൂമരത്തിന്‍ ചോട്ടില്‍നിന്ന്
പുല്ലരിയും നേരം
പൊന്നിലഞ്ഞി......
കാട്ടുമുളം തണ്ടെടുത്ത ചുണ്ടിലവന്‍ ചേര്‍ത്തു
പാട്ടുകൊണ്ടൊരു പാലാഴി
പാരിലവന്‍ തീര്‍ത്തു
പൊന്നിലഞ്ഞി......
കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോല്‍
മാടംതീര്‍ത്തു മഞ്ചം തീര്‍ത്തു
മാരനേ കാത്തു
പൊന്നിലഞ്ഞി.............