പഞ്ചതന്ത്രം കഥയിലെ പഞ്ചവർണ്ണക്കുടിലിലെ
മാണിക്യപ്പൈങ്കിളി മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു ഒരു
വാനമ്പാടിയെ സ്നേഹിച്ചു
കൂട്ടുകാരറിഞ്ഞില്ല നാട്ടുകാരറിഞ്ഞില്ല
കൂട്ടിലിരുന്നവൾ കനവുകണ്ടു
ഓരോ കിനാവിലും മാലാഖമാർ വന്നു
ശോശന്നപ്പുഷ്പങ്ങൾ ചൂടിച്ചു
(പഞ്ചതന്ത്രം)
അകലെ മണപ്പുറത്തവൻ പാടി
അവളുടെ മനമതേറ്റു പാടി
ഒരു ദിവ്യഗാനത്തിലനുരക്തയായ് തീർന്ന
യെരുശലേംപുത്രിയെ പോലെ
(പഞ്ചതന്ത്രം)
കൂട്ടുകാരറിഞ്ഞപ്പോൾ നാട്ടുകാരറിഞ്ഞപ്പോൾ
നാട്ടുംപുറത്തതു പാട്ടായി
ഇന്നോ നാളെയോ മനസ്സുചോദ്യത്തിനു
വന്നെങ്കിലെന്നവളാശിച്ചു
അവൻ വന്നെങ്കിലെന്നവളാശിച്ചു
(പഞ്ചതന്ത്രം)