പാതിരാപ്പൂവൊന്നു കൺ തുറന്നാൽ
പാഴിടി വെട്ടുന്നതെന്തിനാമോ
പാലൊളിച്ചന്ദ്രനെ മൂടിവയ്ക്കാനൊരു
കാര്‍മുകില്‍ പോരുന്നതെന്തിനാമോ
(പാതിരാപ്പൂ)
മുത്തിക്കുടിച്ചു ഞാൻ ജീവിതത്തിൻ
മുന്തിരിനീരു മയങ്ങുവോളം
ഇത്തിരിദൂരം നടന്നീടുമ്പോൾ
ഇത്തളിർ പാദം കുഴഞ്ഞീടുമോ
(പാതിരാപ്പൂ)
സ്നേഹത്തിനേക്കാൾ മഹത്ത്വമേറും
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമേ നിന്നെയും സ്വീകരിക്കാൻ
ലോകത്തിനില്ല ഹൃദയമെന്നോ
(പാതിരാപ്പൂ)