ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ
ആശയെല്ലാം പാഴാകുമോ
അതിദീനരില്‍ ദയ തോന്നുമോ?
തളിരോലും തവമേനി ശിലയില്‍ ചേര്‍ക്കാനോ
നീ പിറന്നതോമനേ?
സന്തതശോകവാരിധിയില്‍
തനിയായിട്ടായി വിധിപേറുവാനായ്
നങ്കൂരമേയില്ലാതെ നൌക
ഗതിയില്ലേ മുങ്ങിത്താഴുകയായ്
ദേവമാതേ നീയൊഴികെ ഇല്ലാരും
കരേറ്റാന്‍ ഈലോകേ