നീയറിഞ്ഞോ മേലെ മാനത്ത് ..
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട് ..(2)
ആ.. സ്വര്‍ഗത്തിലെ മുത്തച്ചന്മാര്‍ക്ക് ..
ഇഷ്ടം പോലെ ഇനി കുടിക്കാമല്ലോ.. (നീയറിഞ്ഞോ .....)
മടിച്ചു കൊതിച്ചു നിന്നിടാതെ ..
കുതിച്ചു നമ്മുക്കവിടെ പോകണം ..(2)
പറന്നു നമ്മള്‍.. ഹാ.. വിരുന്നു വന്നു ..
കഥനതിന്‍ കഥയെല്ലാം മറക്കമെടാ..(നീയറിഞ്ഞോ ...)
കുടിച്ചു തലചുറ്റി ഞാന്‍ ആകെ..
കൊഴഞ്ഞു കോഴ തെറ്റി പൊയ് വീഴുമേ ..(2)
മനുഷ്യരല്ലേ നാം കുടിക്കുകിലും ..
മനസ്സിന്റെ സമനില മാറമോഡാ ... (നീയറിഞ്ഞോ ..)