മരണം രാത്രിപോൽ വലയെറിഞ്ഞു
ജീവൻ സന്ധ്യപോൽ ചിറകടിച്ചൂ
ഒരു കിളി കൂടി കൂടുവിട്ടു
ഒരു സന്ധ്യ കൂടി പൊലിഞ്ഞു
(മരണം രാത്രി...)
നഗരം നൽകിയ ശരപഞ്ജരത്തിൽ
തടവിലാണെന്നറിയാതെ
അവൾ ചിരിച്ചു മുൻപിൽ കണ്ട
ബലങ്ങൾ തനിക്കെന്നു വ്യാമോഹിച്ചൂ
കിളിയെ അമ്പെയ്യും കാട്ടാളനും
കാമുകനാണീ നഗരത്തിൽ
(മരണം രാത്രി...)
സുഗന്ധം ചൊരിയും മലർമാലികയും
കരിഞ്ഞിടുമെന്നോർക്കാതെ
അവളണിഞ്ഞു ഉള്ളിൽ പൂത്ത സുമങ്ങൾ
അനശ്വരമെന്നാശിച്ചു
ഹൃദയം ശിലയാക്കും പെരുംകള്ളനും
വേദാന്തിയാണീ നഗരത്തിൽ
(മരണം രാത്രി...)