മംഗല്യങ്ങള്‍ എട്ടുമെടു്...വാലുള്ള കണ്ണാടിയെടു്
ചന്ദനക്കുടങ്ങളെടു്...കിളിമകളേ...
നല്ലൊരോലപ്പന്തലിടു്...ചുറ്റും കുരുത്തോലയിടു്..
മുറ്റമൊന്നൊരുക്കു് നീയെന്‍ മരുമകളേ...
മഞ്ഞളിട്ട വഴിനീളെ മുത്തണിഞ്ഞ മൊഴിയോടെ
മംഗളങ്ങള്‍ ഉരുവിടു കുരുവികളേ...
വെള്ളിച്ചിലമ്പൊലിയോടെ തുള്ളിത്തുള്ളും ഒളിയോടെ
കല്യാണത്തിനാടിപ്പാടാം അരുവികളേ....
കന്നിപ്പെണ്ണേ...കാവളം കിളിയേ...
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ...
നാണത്തിന്‍ സിന്ദൂരം നീ...
ചൂടി പൂങ്കവിളില്‍.....
(കന്നിപ്പെണ്ണേ...)
നാലാം നാള്‍ പിറന്നേ...
നീരാട്ടമോ കഴിഞ്ഞേ...
ആദ്യത്തെ മാംഗല്യച്ചന്തവുമായ്
ആരോമല്‍ നീയിന്നു സുന്ദരിയായ് ചമഞ്ഞിരുന്നേ...
ഓഹോ ഹോഹോ ഹോഹോഹോഹോ
ഓഹോ ഹോഹോ ഹോ.....
ഹേയ് കന്നിപ്പെണ്ണേ...കാവളം കിളിയേ...
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ...
കാണുന്നതെല്ലാം കണ്ണില്‍
ഇനി മിന്നും കാലം വന്നേ....വന്നേ....
കണ്ണാടിച്ചില്ലിന്റെ മുന്നില്‍ തിരിനാളം പോലെ നീ...
നിന്നെ നീയോ കാണും നേരം
ആഹാ മെല്ലെ പൊൻചേലായ്
ദൂരെ ആരോ ആരോ നിന്നെ
കണ്ടു കണ്ണു ചിമ്മുന്നേ....
പൂന്തെന്നലേ....നീയെങ്ങുപോയ്...
ഊഞ്ഞാലിലായവൾ ആലോലമാടാന്‍
നിന്നെ തിരയുന്നുണ്ടേ.....
കന്നിപ്പെണ്ണേ...കാവളം കിളിയേ...
കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ...
ആ....ഓ ഓ...പണ്ടത്തെ പുന്നാരപ്പൂവേ...
ഇവളിന്നോ ചേലിന്‍ റോജാപ്പൂവു്...
എന്നും നീ കിങ്ങിണി തന്നെ....
വലുതായെന്നാലും നെഞ്ചിന്നുള്ളില്‍...
ആശാനേ വായോ വായോ നേരം പോയേ....
ഒന്നും കൂടി മിനുങ്ങാമേ.....
ഹേയ്...ഇന്നീ മുറ്റം മുഴുവന്‍ നമ്മള്‍
കുരവപ്പൂവായ് മിന്നാമേ....
പൂരമായേ...ഈ രാവിലായ്....
വാലുമ്മേൽ തീയുമായ് ഓടുന്ന നേരം
കാണാന്‍ രസമൊന്നുണ്ടേ...
(കന്നിപ്പെണ്ണേ......)