മാരിവില്‍ഗോപുര വാതില്‍ തുറന്നു
മാലാഖയായ് നീ വന്നു
ആദ്യാനുരാഗത്തിന്‍ ഹര്‍ഷാനുഭൂതിയില്‍
ആത്മാവിന്നാരാമം പൂത്തു (മാരിവില്‍ഗോപുര)
മണ്ണിലെ മോഹത്തിന്‍ തളിരായ് വിടര്‍ന്ന ഞാന്‍
എന്‍ നില പാടേ മറന്നു പോയീ (മണ്ണിലെ)
ആരോമലാളുമൊത്താകാശതീര്‍ത്ഥത്തില്‍
ആറാടുവാന്‍ ഞാന്‍ കൊതിച്ചുപോയീ (മാരിവില്‍ഗോപുര)
ചെല്ലച്ചിറകു വളരാത്ത ഞാനെന്റെ
കല്യാണമണ്ഡപം തേടി
എങ്ങിനെ മാനത്തു പൊങ്ങിപ്പറക്കുവാന്‍
എന്തിനായ് മാടി വിളിച്ചു (മാരിവില്‍ഗോപുര)