കേട്ടു താരാട്ടിന്റെ താളം ആത്മരാഗം നെയ്‌ത മേളം
സ്വപ്‌നജാലം ചേര്‍ന്നൊരുക്കും രംഗപൂജാനര്‍ത്തനം
ഹര്‍ഷവര്‍ഷം പെയ്തിറങ്ങി ജീവനില്‍...
നോമ്പുനോറ്റേ നൊന്ത ഹൃദയം ഉരുകി രാരീരങ്ങളായ്
(കേട്ടു)
ഇരു കുഞ്ഞുപാദങ്ങള്‍ വരയ്‌ക്കുന്ന ചിത്രം
മലര്‍ക്കളമാക്കുമീ മുറ്റം
ഇളംകാറ്റുപോലും ഇളംചുണ്ടിലൂറും
മധുരപ്പാല്‍മണം ചൂടി നടമാടിടും
(കേട്ടു)
ഒരു കള്ളക്കണ്ണന്റെ കുസൃതിയ്‌ക്കു മുമ്പില്‍
ഇവിടമൊരമ്പാടിയാകും
മനസ്സുകള്‍തോറും നവനീതമലിയും
കിളിക്കൊഞ്ചല്‍ക്കൊലുസ്സുകള്‍ ചിരി കോര്‍ത്തിടും
(കേട്ടു)