കണ്ണീര്‍പ്പൂവേ കമലപ്പൂവേ
കാലിടറി വീണൊരു തുളസി പൂവേ
ഒഴുകി വന്നെത്തുമീ താരാട്ടില്‍
ഒരു പിടി ഓര്‍മ്മകള്‍ ഉണര്ന്നെങ്കില്‍
നിന്നുള്ളില്‍ ഊതിത്തെളിക്കാം ഞാന്‍
പൊന്നുഷസ്സിന്‍ ചക്രവാളം
ആ വിഷുക്കണി കണ്ടുണര്‍ന്നീടുവാന്‍
കാതോര്‍ത്തു തങ്കം നീ കാത്തു നില്‍ക്കൂ
ആ..ആ... (കണ്ണീര്‍പ്പൂവേ)
ഏതൊരു ചിപ്പി തന്‍ മുത്താകിലും
ഏതു വിളക്കിന്‍ ഒളിയാകിലും
നിനക്കുറങ്ങാനായി ഞാന്‍ വീണ മീട്ടാം
എന്നില്‍ നീ വര്‍ഷമായി പെയ്തിറങ്ങു
ആ...ആ...(കണ്ണീര്‍പ്പൂവേ)