കല്ലുവെട്ടാങ്കുഴിക്കക്കരെ നിന്നുടെ
കല്ലുവെട്ടാങ്കുഴിക്കക്കരെ നിന്നുടെ വെള്ളി വളകിലുക്കം
നിന്റെ വെള്ളിവളക്കിലുക്കം
പിന്നെ പുള്ളിക്കുയിലിന്റെ കൊഞ്ചല്‍ പോലൊരു പെണ്ണിന്‍റെ മൂളക്കം
ഒരു പഞ്ചാര മൂളക്കം
കേട്ടിട്ടടുത്തുവന്നു കുറെ നാട്ടു കിസ്സ പറഞ്ഞു
പിന്നെ കാട്ടുമുളംകിളിപോലെ നീ എന്നുടെ ഖല്‍ബില്‍ കൂടണഞ്ഞു
എന്നുടെ ഖല്‍ബില്‍ കൂടണഞ്ഞു
ഇണക്കുയിലേ ഒരിക്കലും നീ മറക്കരുതേ
പട്ടാമ്പിപ്പുഴക്കെട്ടുകൾ ചന്ദ്രിക പൂമ്പട്ടു വിരിക്കുമ്പോള്‍
പൂമ്പട്ടു വിരിക്കുമ്പോള്‍
എത്ര എത്ര രാവുകള്‍ നാം അത് മെത്തയാക്കി കഴിച്ചു
മലര്‍ മെത്തയാക്കി കഴിച്ചു
എത്ര കനവു കണ്ടു പിന്നെ എത്ര കരള്‍ നൊന്തു
എന്നെ കാത്തിരിക്കേണം മരിക്കും വരേയ്ക്കും എന്നോതി ഞാന്‍ നാടു വിട്ടു
എന്നോതി ഞാന്‍ നാടു വിട്ടു
തിരിച്ചു വരും കൊതിച്ചു വരും ചതിക്കരുതേ
(കല്ലുവെട്ടാങ്കുഴിക്കക്കരെ)