കടലാടി തേടി കടലില്‍ പോയ
കഥയായു് തീര്‍ന്നല്ലോ
കനകമെന്നോര്‍ത്തു ഞാന്‍
കയ്യിലെടുത്തതു് കനലായു് പോയല്ലോ
(കടലാടി)
കടലാസിലാണല്ലോ കപ്പല്‍ ഞാന്‍ തീര്‍ത്തതു്
അലയാഴി ചുറ്റാനായി
മണലു കൊണ്ടാണല്ലോ മണിമേട തീര്‍ത്തതു്
മഴയില്‍ വാഴാനായി
(കടലാടി)
മിന്നാമിനുങ്ങിനെ കണ്ടു ഞാന്‍
മാണക്യക്കല്ലായു് കരുതിയല്ലോ
തണ്ണീരിനായു് കാനല്‍ ജലത്തിന്റെ
പിന്നാലെ ചെന്നല്ലോ
(കടലാടി)