കാർത്തികത്തിരുനാൾ തമ്പുരാട്ടി
കാട്ടിലെ അരയത്തിപ്പെൺകിടാത്തി
ഇന്ദ്രപഞ്ചമി രാത്രിയിൽ അവളൊരു
സിന്ധുഭൈരവി കേട്ടുണർന്നു ഒരു
ഗന്ധർവ്വനവളെ വിളിച്ചുണർത്തി
കാർത്തികത്തിരുനാൾ തമ്പുരാട്ടി....
തളിരിലക്കുമ്പിളിൽ കുളിരോടവളവന്റെ
തിരുമുഖം കണ്ടാകെ തരിച്ചു നിന്നു
കോരിത്തരിച്ചു നിന്നു...
(തളിരിലക്കുമ്പിളിൽ....)
സിന്ദൂരമേഘത്തിൻ പല്ലക്കിനുള്ളിൽ
ഗന്ധർവ്വനവളെ വിളിച്ചിരുത്തി
കൈപിടിച്ചിരുത്തി....
(കാർത്തികത്തിരുനാൾ....)
ഒരു തന്ത്രി തകർന്നതാമവളുടെ വീണയിലെ
അപശ്രുതി കേട്ടവൻ തിരിച്ചുപോയി അവളോ തനിച്ചായി
(ഒരു തന്ത്രി....)
ഏകാന്ത നൊമ്പരത്തിൻ നാലുകെട്ടിനുള്ളിൽ
ഞാനുമാ പെൺകിടാവുമൊരുപോലെ...
ഇന്നൊരുപോലെ...