അല്ലിത്താമരക്കണ്ണാളെ നിന്റെ
വെള്ളിത്താലത്തിലെന്താണ്?
കാലത്തുവീണൊരുമഞ്ഞാണോ
കാവിലെപ്പൂജയ്ക്കു പോവാണോ?
പുത്തൂരം വീട്ടിലെ ദേവിയെപ്പൂജിക്കാന്‍
പൂജാരിവേറെ വരുന്നല്ലോ
കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്പോള്‍
പൊട്ടിച്ചിരികള്‍ വരുന്നല്ലോ
അക്കരെയിക്കരെ നോക്കിനില്‍ക്കുന്ന
ശര്‍ക്കരമാവേ തൈമുല്ലേ
തങ്ങളില്‍ത്തങ്ങളില്‍ മാറോടണയ്ക്കുന്ന
തങ്കക്കിനാവുമായ് നില്‍പ്പാണോ?